പ്രണയസൂക്തങ്ങൾ1 "പോയ് വരാം"

ഞാൻ ഇരുട്ടിന്റെ അറ്റം വരെ പോയ് വരാം….. നീ, ഈ ഓർമകളുടെ ശവകുടീരത്തിനു കാവൽ നിൽക്കൂ ... . പാഥേയമായി നിൻ ചുടുചുംബനങ്ങൾ, ഒന്നു ചോരാതെ, ചുവന്ന പട്ടിൽ പൊതിഞ്ഞു വച്ചിട്ടുണ്ട് ഞാൻ .... എന്റെ നഗ്നഹൃദയത്തിന്റെ പെട്ടിയിൽ ... നീറിത്തണുക്കുന്ന ഹൃദയവും പേറി, നീലാഞ്ജനംപെയ്യുന്ന പടവുകൾ തേടി , ഓർമകളെരിയുന്ന ചുടലയുടെ വക്കിലൂടീ- വഴിയെ ഞാൻ നടക്കട്ടെ ... ഓർമകൾ കെടാതെ നീ കാവൽ നിൽകൂ…. സമയതീരത്ത് നീ നട്ട മന്ദാര- ചെടികളൊക്കെയും പൂത്തുതളിർത്തിതാ, കാലവേഗത്തിലോടുന്നോരെന്റെ കാൽ- പാദങ്ങളിൽ പുഷ്പവൃഷ്ടി നടത്തുന്നു. കവിത പൂക്കുന്ന പാരിജാതത്തിന്റെ വിടവിലൂടെന്നെ നോക്കും നിലാവിതാ, നിന്റെ ചുണ്ടിൽ വിരിയുവാൻ വൈകിയ നേർത്ത മന്ദഹാസം പൊഴിക്കുന്നു. ഒടുവിലായ് നീ എൻ മാറിൽ ചാർത്തിയ ബാഷ്പരത്നങ്ങൾ കോർത്തൊരാ ഹാരമെൻ നെഞ്ചിനെ കെട്ടിപ്പുണരുന്നു, നി...